Friday, April 26, 2013

ഒരു 1 9 9 5 - ലെ സ്വപ്നം

                                   ആരോ നുള്ളി നോവിച്ചത് പോലെ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നെൽക്കുകയായിരുന്നു .... അമ്പരപ്പിൽ കണ്ണ് മിഴിച്ചു നോക്കി , മുറിയില് നല്ല നിലാവ് പോലെ വെളിച്ചം .. കുറച്ചു മുന്പ് കണ്ട സ്ഥലത്തും നല്ല നിലാ വെളിച്ചം ഉണ്ടായിരുന്നു , ഇതിപ്പം അവിടാണോ ഇവിടാണോ  ആാാ ..

                                      ക്ലാ ... ക്ലാ...  ക്ലീ .... ക്ലീ ... മുറ്റത്തൊരു മൈന .... സുരേഷ് തിരിഞ്ഞു നോക്കി , ഞാനും തിരിഞ്ഞു നോക്കി , അതാ തൊട്ടപ്പുറത്ത് എന്റെ ഭാര്യ, പീ . റ്റി. ഉഷ സ്പ്രിന്റ് ചെയ്യാന് പോകുന്ന കണക്കിന് ഉറങ്ങി കിടക്കുന്നു . ഇടയ്ക്കിടെ ചുണ്ട് അനങ്ങുന്നുണ്ട്. ഉള്ള വെളിച്ചത്തില് ഞാന് ഒന്ന് സൂക്ഷിച്ചു നോക്കി ...ഇനി എന്നെ തെറി പറയുവാണോ ...ഞാന് നേരത്തെ നിലാവത്ത് കണ്ടത് മറഞ്ഞിരുന്നു ഇവളും കണ്ടോ ....ഈശ്വരാ എന്കിലെന്നെ ഇവളിപ്പം മാന്തി കീറിയേനെ (ദേഷ്യം വന്നാല് എന്ടെ ഭാര്യയുടെ ഏറ്റവും ശക്തമായ ആയുധമാണ് നഖം കൊണ്ടുള്ള മാന്തി കീരല് ..അതിനു വേണ്ടി അവള് ഇടത്തെ കയ്യിലെ നഘങ്ങള് പൊന്നുപോലെയാണ് സൂക്ഷിക്കുന്നത് .കുരങ്ങിന്റെ ജന്മം )..

വായനക്കാര്ക്കുള്ള അടിക്കുറുപ്പ്‌ : ഈ പോസ്റ്റിനു മുന്പ് ഞാന് പ്രേമിക്കുന്നു അവളെ എന്ന പോസ്റ്റില് എന്റെ ഭാര്യ അതാണ് ഇതാണ് മഴയാണ് എന്നൊക്കെ വെച്ച് കാച്ചിയിട്ടുണ്ട് .... സഹോദരാ അതൊക്കെ കല്യാണത്തിന് മുന്പുള്ള കലാപരിപാടികള് ആയിരുന്നു പക്ഷെ ഇന്നിപ്പോള് കല്യാണം കഴിഞ്ഞു കൊച്ചോ ന്നവാന്  പോകുന്നു അതാണ് ഭാഷയില്  വന്ന  വ്യത്യാസത്തിനു കാരണം ....സദയം ക്ഷമിക്കുക

                                  ഇനി കാര്യത്തിലേക്ക് വരാം. ഉറക്കത്തില് നിന്ന് ഞാന് ഞെട്ടി എഴുന്നെല്ക്കുന്നതിനു മുന്പ് കണ്ടത് ഒരു മനോഹരമായ സ്വപ്നം ആയിരുന്നു എന്റെ 9 5 - കളിലെ സ്വപ്നം ( ഐ മീന്  1 9 9 5 - ലെ ഒരു ഇടിവെട്ട് ഐറ്റം). ഞാന് എന്റെ ഭാര്യയുമായി അടികൂടുംബഴോ അല്ലെകില് ഞാന്  സെന്റിമെന്റല് ആകുംബോഴോ ഒക്കെ വെച്ച്  കാച്ചുന്ന ഒരു ഡയലോഗ്  ഉണ്ട്
  " മോളെ ചേട്ടന് ജീവിതത്തില്ഒരു പെണ്ണിനെ മാത്രമേ സ്നേഹിചിട്ടുള്ളൂ......  അത് നീയാണ് ...നീ മാത്രമാണ്"                  
                  പക്ഷെ എന്റെ ചില പഴയകാല മന്പൂർവമല്ലാത്ത ചെയ്തികളെ കുറിച്ച് ഒരു ദുര്ബല നിമിഷത്തില് അവളോട്‌ പറഞ്ഞു പോയതുകൊണ്ട് അവളിങ്ങനെ തിരിച്ചടിക്കും
                " അപ്പോള് എഴാം ക്ലാസിലെ അനുവോ , എട്ടാം ക്ലാസ്സിലെ ജോര്ജീനയോ , ഒന്പതാം ക്ലാസ്സിലെ സ്വപ്നയോ ..... ഇവരാരെയും ഇയാള് പ്രേമിച്ചതല്ലയിരിക്കും, സൌന്ദര്യം കണ്ടു ഇങ്ങോട്ട് വന്നു വീണതായിരിക്കും....  എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്......  ്#$%^*!".
       അപ്പോള് നമ്മളൊരു വേണു നാഗവള്ളി ലൈനില്
   " അതെ മോളു .... ഏട്ടനെ ഇവരെല്ലാവരും ഇങ്ങോട്ട് ഇഷ്ടപെടുകയായിരുന്നു ....... "
                                പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്പ്  ഞാന്  അവളുടെ മുഖത്തേക് ഒന്ന് നോക്കും ..... മണിച്ചിത്രത്താഴില്  പപ്പു  വട്ടായി നില്ക്കുന്നത് പോലയുള്ള ആ നില്പ് കണ്ടാല് ചിരി നിരത്താന്  പെടുന്ന പാട് എനിക്കെ അറിയൂ ...ചിരിച്ചാല്  മാന്ത് ഉറപ്പാണ്‌
                അങ്ങനെ ഞാന് പറഞ്ഞ 9 5 - ലെ സംഗത്കള് നടക്കുന്നത് ആ ഡിസംബറില് ആണ് .. അന്നൊക്കെ ഞാന് സ്കൂളില് പഠിക്കുമ്പോള് പഠിക്കണം , പഠിക്കണം, എന്ന ഒറ്റവിചാരം മാത്രമുള്ള എന്നാലോ ഒറ്റ അക്ഷരം നേരെ ചൊവ്വേ പഠിക്കാത്ത ഒരു ഭയങ്കര സംഭവം ആയിരുന്നു കേട്ട്ടോ ..... എങ്കിലും നമ്മള് ക്ലാസ്സിലെ  ആദ്യത്തെ അഞ്ചു റാങ്കില് എത്തിച്ചേരും (ദൈവത്തിന്റെ കൃപ ). ചിലപ്പോള് ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ക്ലാസ്സിലെ ഏക ആണ്തരീ ഞാനായിരിക്കും. ടീച്ചര് ക്ലാസ്സില് പ്രോഗ്രസ്സ് റിപ്പോര്ട്ട് നോക്കി റാങ്ക് പറയുമ്പോള് അഞ്ചാം റാങ്കില് താഴെ കിട്ടിയ പെണ്‍കുട്ടികളുടെ കണ്ണില് ആരാധനയുടെ പൂത്തിരി വെട്ടവും ബാക്കി ആണ്‍ തരി കളുടെ വായില്നിന്നും പല്ലിരുമ്മലിന്റെ സീല്കാര സ്വരവും പലപ്പോഴും ഞാന് കാണേണ്ടിയും കെല്കെണ്ടിയും വരാറുണ്ട്.
                 അതിനിടയിലാണ് അഞ്ചാം സ്ഥാനത്തുള്ള ചുള്ളൻ പയ്യനും നാലാം സ്ഥാനത്തുള്ള ചുള്ളത്തി പെണ്ണും തമ്മില്  അത്യന്താ പേക്ഷിതവും  കാലഘട്ടത്തിന്റെ ആവശ്യകതയില്   ഊന്നിയുള്ള ഒരു പുണ്യ പവിത്രമായ ബന്ധം ഉടലെടുക്കുന്നത്. ഏഴാം ക്ലാസ്സിലെ ആ പൊടിമീശക്കാരന് പയ്യനോട്    അതെ ക്ലാസ്സിലെ വെളുത്തു കൊലുന്ന ആ ഉണ്ട കണ്ണീ പെണ്ണിന് എന്തോ ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു ( കടപ്പാട് : ക്ലാസ്സ്‌ മേറ്റ്സ് ബൈ ലാല് ജോസ് ). പലപ്പോഴും അവളുടെ ഉണ്ട കണ്ണ് വെച്ചുള്ള നോട്ടത്തില് ഒരു പ്രേമത്തിന്റെ പരിമളം ഉണ്ട് എന്ന് മനസ്സിലാക്കാൻ നമ്മുടെ പൊടിമീശക്കാരന് ഓണപരീക്ഷ കഷിഞ്ഞു ക്രിസ്തുമസ് പരീക്ഷയുടെ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വന്നു
                                അതൊരു വല്ലാത്ത ദിവസമായിരുന്നു .... ഇത്രയും ദിവസത്തെ പരീക്ഷയെന്ന അങ്കം കഷിഞ്ഞു അവസാനത്തെ ബയോളജി പരീക്ഷ കൂടി കഴിഞ്ഞാല്  പിന്നെ പത്തു ദിവസം തകര്ത് മരിയാമല്ലോ. അതിന്റെ ഒരു ആവേശത്തില് ആയിരുന്നു ഞാന്. പരീക്ഷ തുടങ്ങാൻ ഇനി അര മണിക്കൂര് മാത്രമുണ്ട്. ഒന്ന് റിലാക്സ് ആവാന് മൂത്രപ്പുര ലക്ഷ്യമാക്കി നടന്നു . ആ പോകുന്ന വഴിയിലാണ് ഹൈ സ്കൂളിന്റെ ബ്ലോക്ക് . പെട്ടെന്ന് ഒരു ക്ലാസ്സ്‌ റൂമില് നിന്നൊരു പെണ്‍ വിളി അല്ല പിന് വിളി

                                                       ..... ശ്രീ ......

 ഞാന് സടെണ്‍ ബ്രേക്ക്‌ ,ടെന് ലെഫ്റ്റ് .... അതാ നില്ക്കുന്നു ആ ഉണ്ട കണ്ണി. .. ഒട്ടും പ്രതീക്ഷിക്കാത്ത വിളി ആയതു കൊണ്ട് ആദ്യം ഞാനൊന്നു പകച്ചു പിന്നെ കണ്ണിന്റെ പുരികം കൊണ്ട് എന്താ എന്നൊരു ആണ്ഗ്യം കാണിച്ചു.

അവൾ വീണ്ടും ......." ഒന്നിവിടെ വരെ വരുമോ, ഒരു കാര്യം പറയാനാ "

ഞാന് ചുറ്റും നോക്കി ..... ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ..... ഇല്ല......  ഭാഗ്യം , ഞാന് പതിയെ അടുത്ത് ചെന്നു
                                             ..... എന്താ

 അവള് : എല്ലാം പഠിച്ചു കഴിഞ്ഞോ ...... എങ്ങനെ ഉണ്ടായിരുന്നു കഴിഞ്ഞ പരീക്ഷയെല്ലാം
ഞാന് : കുഷപ്പമില്ലായിരുന്നു
അവള് : ഓ ..... പിന്നെ  എനിക്കറിയാമല്ലോ എല്ലാം നന്നായിട്ട് എഴുതിയിടുന്ടെന്നു
ഞാന് : (ഒരു വളിച്ച ചിരി മാത്രം )
ടെന്ഷന് വന്നാൽ എന്തെ കൈ വെള്ള അപ്പോള് വിയര്ക്കാന് തുടങ്ങും . ഞാന് എന്റെ രണ്ടു കൈയും ഒന്ന് തിരുമ്മി . അപ്പളാണ് അവള് എന്റെ കൈ വെള്ളയില്  എന്തോ കോറി ഇട്ടിരിക്കുന്നത്  കണ്ടത്. പെട്ടന്ന് അവൾ എന്റെ കൈ  പിടിച്ചു വിടര്ത്തി നോക്കി.
ഉള്ളത് പറയാമല്ലോ എന്റെ ചങ്കിലൂടെ ഒരു ഇടി മിന്നല് പാഞ്ഞു പോയി ..... ജീവിതത്തില് ആദ്യമായിട്ടാണ് ഒരു പെങ്കൊച്ചു ഇങ്ങനെ എന്റെ കയ്യില പിടിക്കുന്നത്‌. കൈ വലിക്കനമെന്നുണ്ട് പക്ഷെ സാദിക്കുന്നില്ല . വല്ല കാര്ക്കൊടകന്മാരും കണ്ടാല് അതുമതി പിള്ളേരുടെ ഇടയില പാട്ടകാന് .... ലവളും ലവനും ലൈന് ആണേ ...... മൂത്രപ്പുരയില്  ലവന് + ലവള് ...അത് പിന്നെ ചാരന്മാര് വഴി ടീചെരുമാര് അറിയും ..... ഒരു ടീച്ചറിന്റെ മകനായ എന്നോടുള്ള പ്രത്യേക വാത്സല്യം കാരണം അവരതു അമ്മയോട് പറയും .... പുളിന്കൊമ്പും ചൂരല് വടിയും ...... എന്റെ ജീവിതം കട്ടപ്പൊക ...ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ ...വിടടി ......     ( ഇതൊക്കെ ഒരു സെകെണ്ടിന്റെ ചെറിയ ഒരു അംശത്തിലൂടെ എന്റെ തലച്ചോറിലൂടെ കടന്നു പോയ ചിന്തകളാണ്)

എന്തൊക്കെ പറഞ്ഞാലും പക്ഷെ ഞാൻ ആ പിടി വിട്ടില്ല ...... അതിനൊരു പ്രത്യേക അനുഭൂതി ആയിരുന്നു
അവള് : ഇതെന്താ ഈ കയീലിങ്ങനെ കുരു കുരാന്നു എഴുതി വച്ചിരിക്കുന്നെ ....
ഞാന് : ഏയ് ... ഒന്നുമില്ല ...വെറുതെ ..... കോപ്പി അടിക്കാനൊന്നും അല്ല
അവള് ചിരിച്ചു ....ഞാനും നാണിച്ചു ചിരിച്ചു (അയ്യേ )
അവള് : ഇയാളുക്കു ഞാനൊരു സാധനം കൊണ്ട് വന്നിട്ടുണ്ട് (അവള് കൈയ്യുടെ പിടി വിട്ടുകൊണ്ടു പറഞ്ഞു)
ഞാന് : എന്ത് സാധനം ?
അവള് : ഒരു ക്രിസ്തുമസ് കാര്ഡ് ആണ് .... പരീക്ഷ കഴിഞ്ഞു പോകുമ്പോൾ ഞാൻ ഗേറ്റീന്ടെ അടുത്ത് നില്കാം ...ഈയാള്  വരുമോ?
ഞാന് : (എന്റെ തൊണ്ട വറ്റി)   വരാം
അവള്: ഞാന് കാര്ഡ് തരുമ്പോള് എനിക്കും തരണം തിരിച്ചു ......
ഞാന് : എന്ത്
അവള് : കാര്ഡ്
ഞാന് : തരാം എന്ന ഭാവത്തില് തലയാട്ടി
എന്റെ കയ്യില ഒരു നുള്ള് തന്നിട്ട് അവൾ ക്ലാസ്സിലേക്ക് ഓടി പ്പോയി . പൂത്തുലഞ്ഞ പൂമരം പോലത്തെ അവളുടെ ഓട്ടം കാണാന് നല്ല ചേലായിരുന്നു. മൂത്രപ്പുര നോക്കി പോയിട്ടിനി കാര്യമില്ല ...... മൂത്രം മുഴുവനും വറ്റിപ്പോയിരുന്നു. ഇനി ജങ്ക്ഷനിലെ ഉണ്ണി അണ്ണന്റെ കട ലക്ഷ്യമാക്കി പോയെ പറ്റു ....
ഒരു സ്കൂള് കുട്ടിക്കുള്ള എല്ലാ കണ്ട കടച്ചാണി സാധനങ്ങളുടെയും ഒരു സൂപ്പര് മാര്കെറ്റ് ആണ് വെറും 5 0 0 sq ft മാത്രമുള്ള ഉണ്ണി സ്റ്റൊഴ്സ് ...... ഞാൻ കടയിലേക്ക് പാഞ്ഞു കയറി .......
"ഉണ്ണി ചേട്ടാ ഒരു ക്രിസ്തുമസ് കാര്ഡ് വേണം "
ഉ . ചേ : ഏതു വേണം 1 0, 1 5 , 2 0 , ....... 2
ഞാന്: 2 ന്റെ മതി
ഉണ്ണി ചേട്ടന് എന്റെ മുഖതേക്ക് ആക്കിയ ഒരു നോട്ടം. ഗള്ഫ് കാരന്റെ മോനാ .... എച്ചിതരമേ കയ്യിലുള്ളു- എന്നാണതിന്റെ പൊരുള് . ഞാന് മന:പൂരവം ആ നോട്ടം അവഗണിച്ചു
വിലകൂടിയ 2 രൂപയുടെ അലന്ന ഒരു കാര്ഡ് ഞാൻ സെലക്ട്‌ ചെയ്തു ...... കൊടുക്കാന് പോക്കറ്റ്‌ തപ്പി ..... അടുത്ത ഒരു കൊള്ളിയാന് തലയിലൂടെ പാഞ്ഞു ...... പോക്കറ്റ്‌ കാലി . സ്കൂളിനു വളരെ അടുത്താണ്  വീട് എന്നതും ഇടയ്ക്കിടെ വെള്ളം കുടിക്കാനും ഉച്ചയ്ക്ക് ചോറ് കഴിക്കാനും വീട്ടില് വന്നാല് മതി എന്നാ സൗകര്യം വീടുകാര് മുതലെടുക്കുന്നത് കൊണ്ട് പോക്കറ്റ്‌ മണിയായി നയാ പൈസ എന്റെ കയ്യിലുണ്ടാവാറില്ല
ഞാന്: ഉണ്ണി ചേട്ടാ ...... 2 രൂപ നാളെ തരാം .... മതിയോ ?????
ഉണ്ണി ചേട്ടന് നേരത്തെ എന്നെ നോക്കിയ ആ ആക്കിയ നോട്ടം ആവര്ത്തിച്ചു ..... മതിയെന്ന് തലയാട്ടി
അങ്ങനെ അവള് കാരണം ഞാന് ജീവിതത്തില് ആദ്യമായി കടം ചോദിക്കാനും പഠിച്ചു ..... ഉള്ളത് പറയാമല്ലോ അതൊരു നല്ല തുടക്കമായിരുന്നു
പരീക്ഷ തുടങ്ങാനുള്ള ഫസ്റ്റ് ബെല്ല് മുഴങ്ങി ..... ഞാന് ഓടികിതച്ചു ക്ലാസ്സ്‌ റൂമില് കയറി ..... നെഞ്ച് പട ... പടാന്ന് ഇടിക്കുന്നു .... ആദ്യമായിട്ടാണ് ഒരു പെങ്കൊച്ചിനു കാര്ഡ് കൊടുക്കാനു പോകുന്നത് . ആരെങ്കിലും കണ്ടാല് ...ദൈവമേ പണി പാളും .... ചോദ്യ പേപ്പര് കിട്ടി ...... പടച്ചോനെ ഇതെല്ലം ഞാന് പഠിച്ചതാണല്ലോ ..... ഒരു പണ്ടാരവും ഓര്മയില് വരുന്നില്ലലോ ... മനസ്സ് നിറയെ അവളുടെ മുഖവും സ്പര്ശ സുഖവും മാത്രം
ഒരുവിധം എഴുതി കഴിപ്പിച്ചു ..... പരീക്ഷ തീരാൻ ബെല്ലടിച്ചു ..... ഞാൻ പുറത്തെ ഗേറ്റിലേക്ക് നോക്കി .... അവൾ അവിടില്ല ...ഈരngi കാണില്ലായിരിക്കും .... എക്സാം ഹാള് വിട്ടു കുട്ടികല് ഓരോരുത്തരായി പുറത്തിറങ്ങി ..... എവിടെയെങ്കിലും പോയിരുന്നു ആ കാര്ഡ് തുറന്നു അതിൽ എന്തെങ്കിലും എഴുതണമെന്നുണ്ട് ...... ആരെങ്കിലും കാണും എന്ന പേടി കാരണം അതിനു നിന്നില്ല . ഞാന് ക്ലാസിനു പുറത്തിറങ്ങി നോക്കി ..... അതാ അവൾ ഗേറ്റിനു മുൻപിൽ കാത്തു നില്ക്കുന്നു , എന്റെ ക്ലാസ്സ്‌ റൂമിലേക്ക്‌ കണ്ണും നട്ട് . ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു . അവളുടെ മുഖത്തും ഒരു ടെന്ഷന് കാണാമായിരുന്നു . എന്നോട് മുൻപേ നടക്കാൻ കണ്ണുകൊണ്ട് ആങ്ങ്യം കാണിച്ചു . ഒരു നല്ല കുട്ടിയെ പോലെ ഞാൻ അനുസരിചു...
വീട്ടിലേക്കു പോകാന് രണ്ടു വഴിയുണ്ട് .പ്ലാന് A : ഒന്ന് നേരെയുള്ളത് ....... അതാകുമ്പോള് രണ്ടു മിനിട്ട് കൊണ്ട് വീട്ടില് എത്താം . പ്ലാന് B :  അല്പം ചുറ്റി പോകുന്നതാണ് അത് വഴിയാണ് അവള്ക്കും പോകേണ്ടത്. സ്വാഭാവികമായും പ്ലാന് B എക്സികൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഞാന് മുന്നേ നടന്നു . ഇടയ്ക്കിടെ അവളെ തിരിഞ്ഞു  നോക്കി .... അവൾ അടി വെച്ച് അടി വെച്ച് പുറകെ വരുന്നുണ്ട്. ഞാന് നടത്തയുടെ സ്പീഡ് കുറച്ചു അവൾ പതിയെ എന്റെ അടുതെത്തി , ചുറ്റും നോക്കി , ബാഗില് നിന്ന് ഒരു വലിയ കാര്ഡും ഒരു ചോക്ലയിട്ടും എന്റെ നേർക്ക്‌ പിടിച്ചു .... എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. നാട്ടുകാർക്ക്‌ എല്ലാവര്ക്കും എന്നെ അറിയാം. ആരെങ്കിലും കണ്ടാല് പണിയാവും .....ഞാന് വിറയ്ക്കുന്ന കയ്യോടെ അത് വാങ്ങി ...... അടുത്ത പടി എന്റെ പോക്കെറ്റില് കിടന്ന അവളുടെ കാര്ഡിന്റെ പത്തിലൊന്ന് വലിപ്പമില്ലാത്ത എന്റെ കാര്ഡ്  അവള്ക്ക് സമ്മാനിച്ചു വിത്ത്‌ ഔട്ട്‌ ചോക്ലൈറ്റ് .....അവള് തന്ന കാര്ഡ് ഞാൻ ഭദ്രമായി ബാഗില് വച്ചു . ഞങ്ങൾ ഒന്നും മിണ്ടിയില്ല ... അവൾക്കു പോകാനുള്ള വഴി എത്തി .... ഇനി അവധി കഴിഞ്ഞു കാണാമെന്നു അവൾ പറഞ്ഞു .... ഞാൻ എന്റെ വീട് ലക്ഷ്യമാക്കി ഓടി . മുറ്റത്ത്‌  പതിവില്ലാതെ അമ്മ നില്ക്കുന്നു ...എന്റെ ചങ്ങൊന്നു പാളി
അമ്മ : പരീക്ഷ എങ്ങനെ ഉണ്ടായിരുന്നെട ....
ഞാന്: ഓ .... കൊള്ളാമായിരുന്നു
                                                        ഞാന് എന്റെ റൂമിലേക്ക്‌ ഓടി കയറി. കതവടച്ചു ....ജനലിലൂടെ അമ്മ എവിടെ നില്ക്കുന്നുവെന്നു നോക്കി .   മുറ്റത്ത്‌ തന്നെയുണ്ട് ...... അപ്പുറത്തെ റോസമ്മ ആണ്ടി എന്തോ പഞ്ചായത്ത് പറയാൻ മതിലിന്റെ അപ്പുറത്ത് നില്പുണ്ട് ...... ഭാഗ്യം ഉടനെയെങ്ങും വരില്ല. ഞാന് ബാഗ്‌ തുറന്നു അവൾ തന്ന കാർഡ്‌ എടുത്തു . കവറിന്റെ പുറത്തു ഇങ്ങനെ എഴുതിയിരിക്കുന്നു ....... ടു മൈ ടിയര് ശ്രീ....... ഞാൻ കവര് മെല്ലെ തുറന്നു . അതിനുള്ളിൽ നിന്ന് ഏതോ പൌടരിന്റെ മനം വരുന്നുണ്ട് . പല കളറ് പേനയില് ഹാപ്പി ക്രിസ്തുമസ് , ന്യൂ ഇയർ എന്നൊക്കെ എഴുതിയിട്ടുണ്ട് ...നല്ല കൈയക്ഷരം ..... അതാ അതിനുള്ളിൽ മറ്റൊരു പേപ്പർ മടക്കി വെച്ചിരിക്കുന്നു. നാലായി മടക്കിയ വരയിട്ട പേപ്പർ . ഞാൻ തുറന്നു നോക്കി . ആദ്യ വരിയില് തന്നെ ഞാൻ കോരിത്തരിച്ചു പോയി

 "ഐ ലവ് യൂ ശ്രീ ........ എന്റെ ഹൃദയം മുഴുവനും നീ ആണ് , എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, ഇന്നലെ രാത്രി ഞാന് ഒരുപാടു ആലോചിച്ചു , അതിനു ശേഷമാണ് ഞാനീ കത്ത് നിനക്കെഴുതുന്നത്‌. പറഞ്ഞത് തെറ്റായി പോയെങ്കിൽ ക്ഷമിക്കുക. മൈ ഹാര്ട്ട് ഈസ്‌ ഫുള് ഓഫ് യു "

എന്റെ ജീവിതത്തില് എനിക്ക് കിട്ടിയ ഒരേ ഒരു പ്രേമലേഖനം അതിന്റെ കണ്ടന്റ് ആണ് മുകളില് കൊടുത്തിരിക്കുന്നത്‌. ആദ്യമായി ഇത് വായിച്ചു കഴിഞ്ഞപ്പോള് തലക്കുള്ളില് തൃശ്ശൂര് പൂരത്തിന്റെ സാമ്പള്  വെടിക്കെട്ട്‌ നടക്കുന്ന അവസ്ഥയായിരുന്നു. (ഇനി ഈ പോസ്റ്റിലൂടെ കത്ത് വായിച്ചിട്ട് എന്റെ സ്നേഹ സമ്പന്നയായ ഭാര്യ എന്റെ നെഞ്ചത്ത്‌ ശരിക്കുമുള്ള വെടിക്കെട്ട്‌ നടത്തുന്നത് നിങ്ങള്ക്ക് കാണാം, എങ്കിലും പറയാനുള്ളത് ഞാൻ എവിടെയും പറയും ). എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിതിരുവയിരുന്നു ആ കത്ത്. ആ കത്ത് വായിച്ചിട്ട് ഒരു പതിനഞ്ചു മിനിട്ട് എനിക്ക് സ്ഥല കാല ബോധം ഇല്ലായിരുന്നു . പെട്ടെന്നാണ് ഒരു കാര്യം ഓർത്തത്‌ . ഞാൻ കൊടുത്ത കാര്ഡില് ഞാൻ ഒരു വരി പോലും എഴുതിയിട്ടില്ല. മേടിച്ച പടി അങ്ങനെ തന്നെ കൊടുക്കുവായിരുന്നു. അവളിനി എന്ത് വിചാരിക്കുമോ ആവൊ . അവള് തന്ന കത്ത് എനിക്കൊരു നിധി പോലെ സൂക്ഷിക്കണം എന്നുണ്ടായിരുന്നു . പക്ഷെ അതിനുള്ള ദൈര്യം എനിക്കില്ല. അമ്മയ്ക്കൊരു സ്വഭാവം ഉണ്ട് , എന്റെ ബുക്കും ബാഗും ഇടയ്ക്കിടെ തപ്പി നോക്കും അങ്ങനെ എങ്ങാനും ഇത് അമ്മയുടെ കയ്യില കിട്ടിയാൽ അന്നേക്കു പതിനാറാം ദിവസം എന്റെ അടിയന്തിരം ആയിരിക്കും ( അങ്ങനെ പേടിച്ചു നടന്ന ഞാനാണ്‌ ഇരുപത്തി എട്ടാം വയസ്സില് ഇപ്പോഴത്തെ എന്റെ ഭാര്യാമണിയെ എനിക്ക് കെട്ടിച്ചു തരണം അല്ലെങ്കിൽ ഞങ്ങൾ പോയി കെട്ടും എന്ന് വെല്ലുവിളിച്ചത് ........ എങ്ങനെയുണ്ട്.......  അതാണ് ഞാന് ) അങ്ങനെ ആദ്യമായി കിട്ടിയ പ്രേമലേഖനത്തിന്റെ ഹാങ്ങ്‌ ഓവറില് ക്രിസ്തുമസ് അവധിയുടെ പത്തു ദിവസവും പോയി കിട്ടി. സ്കൂള് തുറന്നു , ഇന്ന് കുറെ മുഖങ്ങളെ കാണേണ്ടി വരും . തന്ന കത്തിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കുന്ന അവളുടെ മുഖം അതിലൊന്ന്,  പിന്നെ  പരീക്ഷാ പേപ്പര് നോക്കി മാര്ക്ക് പറയുമ്പോള് ടീച്ചരുമാരുടെ മുഖവും ... ....വാട്ട് എ ലൈഫ് മച്ചാ .... 

Tuesday, July 20, 2010

ഞാന്‍ പ്രേമിക്കുന്നു ...........അവളെ

എനിക്ക് ചുറ്റും ഇപ്പോള്‍ മഴയുടെ സംഗീതമാണ് . തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ മഴത്തുള്ളികള്‍ കണ്ടുകൊണ്ടുരിക്കുന്ന ജനാലക്കരികില്‍ എവിടുന്നോ ഒരു കാറ്റ് കൊണ്ടുവന്ന ശീതത്തിനെ ഞാന്‍ ഇരു ക്കൈയ്യും നീട്ടിസ്വീകരിക്കുന്നു . നോക്കെത്താ ദൂരത്തെങ്ങും മഴ പെയ്യുന്നു. എന്‍റെ മഴ കാഴ്ചകളെ ചുറ്റുമുള്ള അംബരചുംബികള്‍മറച്ചു പിടിക്കുമ്പോള്‍ നാട്ടിലെ അമ്പതുപര കണ്ടതിന്‍റെ വരമ്പത്ത് നിന്ന് ശരീരത്തെയും കുടയെയും ഒരു നേര്‍വരയില്‍ആക്കി നിന്ന് പരന്നു കിടക്കുന്ന പാടത്തിന്റെ നോക്കെത്താ അതിരുവരെ മഴ കാണുന്നതിന്റെ കുളിരും സുഖവുംനഷ്ടപ്പെടുന്നതിന്റെ വേദന ഏറി വരുന്നു ......കാലം എന്നെ ചില സൗഭാഗ്യങ്ങളില്‍ നിന്ന് ആട്ടി പായിച്ചു കളഞ്ഞു
................
അവള്‍ വിളിച്ചിരുന്നു പതിവ് പോലെ ........മഴയത്ത് ചെളിവെള്ളത്തില്‍ കാലു നനച്ചിത്തിന്റെയും ചുരിദാര്‍നനഞ്ഞതിന്റെയും പരിഭവം പറയാന്‍ വേണ്ടി . ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് ആ പരിഭവങ്ങളും ചിണുക്കങ്ങളും അല്ലെ എന്‍റെ മനസ്സിലെ ശരിക്കുമുള്ള മഴക്കാലം
അവള്‍ .......എന്‍റെ പ്രണയിനി .......ഈ മഴയെക്കാലും മഞ്ഞിനെക്കാളും എന്തിനേറെ എന്‍റെ ജീവനേക്കാളും ഏറെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ഭാര്യ . ഒന്നിനോടും ഞാനവളെ ഉപമ പ്പെടുത്തിയിട്ടില്ല ........അവള്‍ക്കു പകരം നില്ക്കാന്‍ ഒന്നുമില്ല ഈ മണ്ണില്‍ ......എന്നില്‍ നിന്നും ഒന്നും ആവശ്യപ്പെടാതെ എന്നെ സ്നേഹിക്കുന്ന ആ പാവം പെണ്‍കുട്ടി. അവളുടെ വാക്കുകളിലൂടെ ചിന്തകളിലൂടെ സ്വപ്നങ്ങിലൂടെ ഞാന്‍ കണ്ടത് ഒരു പെണ്ണിന്റെ ലോകമായിരുന്നു. അതു കൊണ്ട് തന്നെ അവളെന്നും എനിക്ക് പുതമകളുടെ വസന്തമായിരുന്നു
പ്രിയേ ......നീ എനിഇല്‍ നിന്ന് എത്ര അകലെ ആണെങ്കിലും ഞാന്‍ കാണുന്നു.... എന്‍റെ മനസ്സിന്റെ സ്ക്രീനില്‍ നിന്‍റെ ഓരോ ചലനങ്ങളും .....നീ ഉണരുന്നതും ഉറങ്ങുന്നതും കരയുന്നതും ചിരിക്കുനതും എല്ലാം .....നിന്‍റെ പുരികക്കൊടികള്‍ ഉയരുന്നതും നിന്‍റെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ തുടിക്കുന്നതും ഞാന്‍ കാണുന്നു . നിന്‍റെ മൂക്കിനു താഴെയുള്ള വിയര്‍പ്പു തുള്ളികളെ ഞാന്‍ എന്‍റെ കൈയ്യാല്‍ ഒപ്പി എടുത്തു കൊള്ളട്ടെ ........ഇതാ എനിക്കേറ്റവും ഇഷ്ടമുള്ള നിന്‍റെ മുഖത്തെ ആ മറുകില്‍ ഒരു ചുംബനം
ആടിതിമിര്‍ക്കുകയാണ്‌ മഴ . ഭാവങ്ങള്‍ ഓരോന്നും വാരി അണിഞ്ഞുകൊണ്ട്, ഒരു നൃത്ത ശില്‍പം പോലെ ...എന്‍റെ പെണ്ണും ഇത് പോലെ യാണ് . അവള്‍ക്കു ദേഷ്യം വരുമ്പോള്‍ ഒരു ഭാവം സ്നേഹം വരുമ്പോള്‍ ഒരു ഭാവം പിന്നെ സങ്കടം വരുമ്പോള്‍ മറ്റൊന്നും. അവള്‍ അതൊക്കെയും വാരി വിതറി ആടി തിമിര്‍ക്കും ......ഒരു പെരുമഴ പെയ്തു പോലെ .....ഇപ്പോള്‍ ജനാലക്കരികില്‍ ഈ മഴ കണ്ടുനില്‍ക്കുന്നപോലെ ഞാനത് ആസ്വതിക്കും

Thursday, September 10, 2009

ഗുണ്ട അഥവാ മണ്ടന്‍

ഒടുവില്‍ മലയാളിക്ക് സമാധാനമായി .....ഓം പ്രകാശിനെയും പുത്തന്‍ പാലം രാജേഷ്നെയും പോലീസ് കസ്ടടിയില്‍ എടുത്തല്ലോഇനി മനസ്സമാധാനമായി പുറത്തിറങ്ങി നടക്കാമല്ലോ ....
എന്താ ആ ഓം പ്രകാശിന്റെഒരു ഗ്ലാമര്‍ ....ഗുണ്ട ആയാല്‍ അങ്ങനെ ഇരിക്കണം . അല്ലാതെ കുളിക്കുകയും ഇല്ല നനക്കുകയും ഇല്ല പട്ടി കണ്ടാല്‍ വെള്ളം കുടിക്കാത്ത പേട്ടു മോന്തയും കൊണ്ടു നടന്നിട്ട് ഒരുകാര്യവും ഇല്ല . നാട്ടിലുള്ള സകലമാന ചട്ടംബികളും അവനെ കണ്ടു പഠിക്കണം .....ആവശ്യത്തിന് വിവരം, വിദ്യാഭ്യാസം, ഒരു ജോലി ഏല്‍പ്പിച്ചാല്‍ വെടിപ്പായി ചെയ്തു തരും .....ഒരു സാദാ മനഷ്യനില്‍ നിന്നും നമ്മള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ പോരെ
ഇന്നു വഞ്ചിയൂര്‍ കോടതി വഴി ഒന്നു പോയി നോക്കിയാല്‍ മതി ...ഒരു ഗുണ്ടക്കു നാട്ടില്‍ ഇത്രയും ആരാധകര് ഒണ്ടോന്നു നമ്മള്‍ അതിശയിച്ചു പോകും ...അത്രക്കുണ്ടായിരുന്നു ജനം. ഈ നാട്ടിലെ ഏത് സിനിമ താരത്തിനു കിട്ടും ഇത്രയും ജന പിന്തുണ അതും ഈ ചുരുങ്ങിയ കാലം കൊണ്ടു. എന്തായിരുന്നു ഇന്നലെ നടന്ന പുകില് N. H സേവനില് . നൂറ്റി അമ്പതു കിലോമീടര്‍ സ്പീഡില് അമ്പസ്സിടോര്‍ കാറൊക്കെ ചീറി പായുക അല്ലായിരുന്നോ (ശരിക്കും ഈ അമ്ബാസ്സിടോര്‍ കാറോകെ നൂറ്റന്പതു കിലോമീറ്ററില്‍ പോകുമോ ) അതാണ് ഗുണ്ട അതാവണം ഗുണ്ട
മി . വിജു.വി. നായര് ഒന്നു സൂക്ഷിച്ചു നടന്നാല്‍ കൊള്ളാം ....നിങ്ങള്‍ എന്താ ഹെ ഈ ആഴ്ച്ചത്തെ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത് ...കേരളത്തിലെ ഗുണ്ടകള്‍ ഒന്നാം ക്ലാസ്സ്‌ മണ്ടന്മാര്‍ ആണെന്നോ ...അവന്മാര്‍ കേള്‍ക്കേണ്ട. നിങ്ങള്ക്ക് ഭാര്യോടും മക്കളോടും ഇത്രയ്ക്കു സ്നേഹം ഇല്ലാണ്ടായോ

എന്തൊക്കെ ആയാലും ഗുണ്ടകളുടെ സ്ഥല നാമങ്ങളെ പറഞ്ഞുകൊണ്ടുള്ള ആ ലേഖനം കൊള്ളാമായിരുന്നു

പണ്ടൊരിക്കല്‍ നമ്മുടെ തമ്മനം ഷാജി ഏതോ കടാപ്പുറത്ത്‌ ചെന്നു അവിടുത്തെ ആളുകളുടെ കയ്യില്‍ നിന്നും ശരിക്കും അടി വാങ്ങി കൂട്ടിയ ചരിത്രം ഉണ്ട് .ശരിക്കും അവിടുത്തെ ആളുകള്‍ അത് തമ്മനം ഷാജി ആണെന്ന് അറിഞ്ഞിട്ടല്ല തല്ലിയത്.ഏതോ ഒരുത്തന്‍ വന്നു പോക്രിത്തരം കാണിച്ചപ്പോള്‍ അവിടുത്തെ ആളുകള്‍ കൂട്ടായി നേരിട്ടപ്പോള്‍ നാടിനെ വിറപ്പിച്ച ഷാജിക്ക് പോലും നില്‍ക്കകള്ളി ഇല്ലാതെ ആയിപ്പോയി. തമ്മനം എന്ന പേര്‍ ആരുടെയെങ്കിലും വാലേല്‍ കെട്ടിയാല്‍ പിന്നെ അവന്‍ ഗുണ്ടയായി ....ചിലപ്പോള്‍ ഒരു നരുന്ത് പോലെ ഇരിക്കുന്നവന്‍ ആയിരിക്കും ഗുണ്ട .നാല് നല്ല നാട്ടുകാര്‍ ചേര്‍ന്ന് പെരുക്കിയാല്‍ ഏത് ഗുണ്ടയും ഒതുങ്ങും

പക്ഷെ നമ്മുടെ നാട്ടുകാര്‍ക്ക് ഇല്ലാത്തതു ഈ ഒരുമയാണ് പ്രത്യേകിച്ചും നഗരങ്ങളില്‍

എക്കാലവും ഇവിടെ ഭരിച്ച ഗവണ്‍‌മെന്റ് തന്നെ ആണ് ഈ ഗുണ്ടകളെ വളര്‍ത്തിയത്‌ . അവരുടെ ആവശ്യത്തിനു വേണ്ടി വളര്‍ത്തി വലുതാക്കിയതാണ് ഈ ഗുണ്ടകളെ

Friday, September 4, 2009

ഒരു വാക്ക്

ഇതാ .....ഒരോണം കൂടി പടി ഇറങ്ങുന്നു ......കാത്തിരിപ്പിന്‍റെ നാളുകള്‍ സമ്മാനിച്ചു കൊണ്ടു
എങ്ങനെ ഉണ്ടായിരുന്നു ഈ ഓണം നാളുകള്‍ ......മഹാബലിയുടെ കൂടെ ആരെങ്കിലും ഓണം ആഘോഷിച്ചോ ...?
എവിടെ അല്ലെ ........
ഈ ഓണം സൂര്യ ടീവിയോടൊപ്പം ആഘോഷിക്കൂ .....ഏഷ്യാനെറ്റിനൊപ്പം ആഘോഷിക്കൂ .....കൈരളിക്കൊപ്പം ആഘോഷിക്കൂ .....അങ്ങനെ അങ്ങനെ ആരോടൊപ്പം എല്ലാം ആഘോഷിക്കണം ഇതിനിടക്ക്‌ പാവം മഹാബലി തമ്പുരനോപ്പം ആഘോഷിക്കാന്‍ ആര്‍ക്കാ നേരം ......
അതിനിടക്ക് bevereges corporation കൌണ്ടറില്‍ que നില്‍ക്കണം ....ഇതിനൊക്കെ എവിടെയാ നേരം
ഇത്തവണ റെക്കോര്‍ഡ്‌ മദ്യം വില്പനയന്നെന്ന അറിഞ്ഞത് ....ഒപ്പം ഡോക്ടര്‍ മാരുടെ ശമ്പളവും കൂട്ടി .....രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്തോ
ഓണം പതിപ്പുകള്‍ എല്ലാം വായിച്ചോ ......മീര ജാസ്മിന് പറ്റിയ ഒരു പറ്റെ ( വനിതാ ).....വേണു നഗവള്ളിയെയും കുറ്റപ്പെടുത്താന്‍ പറ്റില്ല ( മാതൃഭൂമി ).....പല നാട്ടിലും ഇതിന് പല പേരാണു പറയുന്നതു കൂലി എഴുത്ത് കാര്‍ക്ക് നല്ല കാലമായിരുന്നു. വാങ്ങി വായിച്ചവര്‍ക്ക് കഷ്ടകാലവും ......

Wednesday, August 19, 2009


ഇന്നും എനിക്ക് വിസ്മയമായി തോന്നിയിട്ടുള്ളത് എന്‍റെ കുട്ടിക്കാലം തന്നെ ആയിരുന്നു .......ഒരുപാടു രൂപമാറ്റങ്ങള്‍ നടന്ന ആ പഴയ കുടുംബ വീട് കാണുമ്പൊള്‍ .....ഞാന്‍ ഓടി നടന്ന മുറ്റവും തൊടികളും കാണുമ്പൊള്‍ ഒക്കെ ഞാന്‍ ആ കുട്ടിക്കാലം ഓര്‍ത്തു പോകുന്നു ......

രൂപമാറ്റം വന്നതുകൊണ്ട് തന്നെ ആ വീടും എനിക്ക് അപരിചിതമായി തീരുന്നു .......ഇപ്പോള്‍ അതിലെ വീട്ടുകാരും .......

ആ വീടുമായി എനിക്കുള്ള അവസാന ബന്ധം എന്‍റെ അമ്മൂമ്മ ആയിരുന്നു .......എന്നെ തോളത്തിട്ടു താരാട്ടു പാടി ഉറക്കിയ എന്‍റെ അമ്മൂമ്മ .......ഒരുവീട് മുഴവനും നോക്കിനടതിയ വീട്ടമ്മ ......അഞ്ചു മക്കളെയും അവരുടെ പത്തു കൊച്ചുമക്കളെയും വളര്‍ത്തി പിന്നെ വീടിന്റെ അകത്തും പുറത്തുമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ച എന്‍റെ അമ്മുമ്മ .......ഒടുവില്‍ മക്കള്‍ക്കും കാലനും തന്നെ വേണ്ടല്ലോ എന്ന് ചിന്തിച്ചു വീട്ടു മുറ്റത്തെ കിണറ്റില്‍ ചാടി സ്വയം മരണത്തെ കൂടെ കൂട്ടിയ എന്‍റെ അമ്മൂമ്മ

ശിഥിലമായ കുടുംബ വ്യവസ്ഥയില്‍ കൂട്ടുകുടുംബം തകര്‍ന്നടിഞ്ഞു ....ഒരേ ചോരയില്‍ പിറന്നവര്‍ പോലും പരസ്പരം കടിച്ചു കീറാന്‍ തുടങ്ങി. വീട്ടില്‍ വന്നുകയറിയ മരുമക്കളെ നിയന്ത്രിക്കാനോ ഒരുമിച്ചു കൊണ്ടുപോകണോ ആ പാവത്തിന് കഴിഞ്ഞില്ല. ഫലം ....മക്കളെല്ലാം കൊഴിഞ്ഞു പോകാന്‍ തുടങ്ങി .....ഒടുവില്‍ അവര്‍ക്ക്‌ കൂട്ടായി ആ വീടിന്‍റെ ചുവരുകളും ഞങ്ങള്‍ കൊച്ചുമക്കള്‍ ഇട്ടേച്ചുപോയ കുറച്ചു കളിപ്പാട്ടങ്ങളും .....അങ്ങനെ ഒരുപാടു വര്ഷം അവര്‍ ജീവിച്ചു ഒടുവില്‍ തന്‍റെ ജീവിതത്തിനു താനായി തന്നെ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു

ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും ഞാന്‍ അമ്മൂമ്മയെ കാണാന്‍ പോയിരുന്നു ....ആ വീടിന്‍റെ വരാന്തയില്‍ ആരെയെങ്കിലും പ്രതീക്ഷിച്ചു അവര്‍ ഇരിപ്പുണ്ടയിരിക്കും . ചിലപ്പോള്‍ എന്നെ ആയിരിക്കും അല്ലെങ്കില്‍ മറ്റു മക്കളെ ആയിരിക്കും. ആരെ ആയാലും ....എന്നെ കാണുമ്പോള്‍ ആ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു .....തിമിരം കാര്‍ന്നു തിന്നുന്ന കണ്ണും കേഴ്വി നശിച്ച ആ ചെവിയും വച്ചു അവരെന്നെ സന്തോഷത്തോടെ വരവെല്‍ക്കുമായിരുന്നു .....ഇന്നു അതുവഴി കടന്നു പോകുമ്പോള്‍ ഞാന്‍ ആ വീടിന്‍റെ മുറ്റത്തേക്ക്‌ നോക്കാറില്ല . ഇന്നു എന്നെ കാണാന്‍ ആരും അവിടെ കാത്തിരിപ്പില്ല.....മരിച്ചതിനു ശേഷം ആ തിളക്കമില്ലാത്ത കണ്ണുകള്‍ ഞാന്‍ കാണാന്‍ നിന്നില്ല ....കാണണമെന്ന് ആഗ്രഹവും ഇല്ലായിരുന്നു ....ഒടുവില്‍ അവസാന ജലംനല്കാന്‍ മനസ്സില്ല മനസ്സോടെയാണ് ഞാന്‍ പോയത്

ഇതാ ഒരോണം കൂടി വരുന്നു ...അമ്മൂമ്മയ്ക്കുള്ള ഓണക്കോടിയുമായി ഇനി പോകേണ്ടി വരില്ല . അവിടുത്തെ മുറ്റത്ത്‌ ഇനി ഊഞ്ഞാലുകളും അത്തപ്പൂക്കളും നിറയില്ല ...

ഈ ലോകത്ത് എന്നെ സ്നേഹിച്ചിരുന്ന ഒരാള്‍ കൂടി ഇല്ലാതെ ആയി ...ഒരു പക്ഷെ ഇനി വരുന്ന തലമുറകളും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമാവാന്‍ വഴിയില്ല ....പെറ്റവയറിനെയും പിറന്ന നാടിനെയും മറക്കുന്ന മനുഷ്യന്‍ ഒന്നുകൂടി മറന്നു പോകുന്നു ............നിങ്ങളുടെ ഗതിയും ഇതു തന്നെ

Tuesday, August 18, 2009

ഋതുക്കള്‍ മാറാം ....നമുക്കോ ?

ചോദ്യം കൊള്ളാം അല്ലെ .....ഞാന്‍ എന്നോട് തന്നെ ചോദിച്ചു പോയതാണ്...ചോദിയ്ക്കാന്‍ ഇടവന്നു എന്ന് പറയുന്നതാവും ശരി ......ഇന്നലെ ശ്യാമപ്രസാദിന്റെ ഋതു കാണാന്‍ പോയിരുന്നു. ഒറ്റയ്ക്കാണ് പോയത്. കഴിഞ്ഞ തവണ ഒരേകടല്‍ കാണാന്‍ എല്ലാവരെയും വിളിച്ചു കൊണ്ടു പോയിട്ട് ഒടുക്കം എനിക്ക് തെറിവിളി കേട്ടതാണ്. അത് കൊണ്ടു തന്നെ ഇത്തവണ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചു .......
സെക്കന്‍റ് ഷോ ടിക്കറ്റ്‌ എടുത്തു ....അതിനിടെ അവിടെ ഉണ്ടായിരുന്ന ചില പോസ്റ്ററുകള്‍ ....ഒന്നു കണ്ണോടിച്ചു വിട്ടു....എന്തെക്കയോ ചില കാര്യങ്ങള്‍ മനസിലൂടെ കടന്നു പോയി ....
തിരക്ക് തീരെ ഇല്ല ....അല്ലെങ്കിലും അപ്പനും ഭൂതവും കുത്തി മറിയുമ്പോള്‍ ഈ ജാതി സിനിമയ്ക്കു ആള് കാണില്ല അല്ലെ ......
നല്ലതായാലും അല്ലെങ്കിലും കാണാന്‍ തീരുമാനിച്ചു .....
സിനിമ തുടങ്ങി .....ആദ്യം തന്നെ ഒരു അലവലാതി റോക്ക് പാട്ട്.....ഭഗവാനെ നാല്‍പ്പതു രൂപ പോയോ
പുത്‌മുഖം തെറ്റ് പറയാനില്ല .......
അതിനിടെ റീമ വന്നു കൊള്ളാം നല്ല appearance ഉണ്ട്‌.....അതിനിടെ നൊസ്റ്റാള്‍ജിയ ഫീലിങ്ങും കൊണ്ടു നായകന്‍ എത്തി .....എങ്ങനെയൊക്കെയോ രണ്ടര മണിക്കൂര്‍ പടം വലിച്ചു നീട്ടി എത്തിച്ചു ഇതിനിടെ പുട്ടിനു പീര ചേര്‍ക്കുന്നത് പോലെ അല്പം കമ്മ്യൂണിസ്റ്റ് ആശയങ്ങളും അവിടെയും ഇവിടെയും വിളിക്കാതെ വരുന്ന ചില സടകൊഴിഞ്ഞ പഴയ സഖാക്കളും
തീയെടരില്‍ നിശബ്ദതയും നെടുവീര്‍പ്പും (എന്തിനാണോ എന്തോ ) നിറഞ്ഞു നിന്നു
അപാരം എന്നൊന്നും പറയാനാവില്ല ...ഒരു ആവറേജ് അത്രമാത്രം

എങ്കിലും കണ്ടിറങ്ങിയപ്പോള്‍ ആരെയോക്കയോ വിളിക്കണമെന്ന ഒരു തോന്നല്‍ ........ഒരിക്കല്‍ നമുക്കു തണലയിരുന്ന പ്രിയ സുഹൃത്തുക്കള്‍ അവരെ ഒന്നു കൂടെ കാണണമെന്ന തോന്നല്‍ മനസ്സില്‍ വരുന്നു . ഒരു ആവറേജ് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അതാണ് ഈ ചിത്രത്തിന്റെ വിജയമെന്ന് ഞാന്‍ കരുതുന്നു

നമ്മള്‍ നമ്മളുടെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടന്ന സുഹൃത്തുക്കള്‍ അവര്‍ നമ്മളില്‍ നിന്നു അകന്നു പോയി കഴിഞ്ഞിട്ട് വീണ്ടും വന്നെത്തുമ്പോള്‍ അവരില്‍ നമ്മള്‍ അന്ന് കണ്ട നന്മയും വിശ്വാസവും ഇന്നും പ്രതീക്ഷിക്കാമോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു

കാലങ്ങള്‍ മാറി മാറി പോകുന്നു .....മനുഷ്യന്റെ മനസ്സും മാറുന്നു ......

എന്നും കാണാന്‍ കാണാന്‍ കൊതിച്ചവര്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പൊള്‍ പഴയ ആ ഒരു ഫീലിംഗ് ഉണ്ടാവാറില്ല ....ചിലപ്പോള്‍ കണ്ടില്ല എന്ന് നടിച്ചു കടന്നു കളയുന്നു .....ശരിക്കും ഞാന്‍ ഇതു അനുഭവിച്ചു കഴിഞ്ഞിരുന്നു .......

ശരിയാണ് ദൈവം മനുഷന് തന്ന ഏറ്റവും നല്ല കഴിവാണ് മറവി

Saturday, August 15, 2009

മനുഷ്യന്‍ നന്നാവില്ല നന്നാവില്ല എന്ന് പറഞ്ഞാല്‍ എന്താ ചെയ്യുക ....(എന്നെ കുറിച്ചു തന്നെ ) മയൂര പറഞ്ഞതുപോലെ "മടങ്ങി വന്നതല്ലേ മുടങ്ങാതെ പോസ്റ്റ് ഇടു...." ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ദൈവം തമ്പുരാന്‍ സമ്മതിക്കാത്തത് കൊണ്ടാ. ലാസ്റ്റ് പോസ്റ്റും ഇട്ടിട്ടു ഒരു പോക്ക് പോയതാണ് പിന്നെ ഇപ്പോഴാണ്‌ വരുന്നത്.

ഞാന്‍ നോക്കിയപ്പോള്‍ അതാ മയൂരയുടെ കമന്‍റ്. വല്ലാത്തൊരു കുറ്റബോധം . അപ്പോള്‍ തീരുമാനിച്ചു മടങ്ങിവരാം .എനിക്ക് ഇവിടെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട് പറഞ്ഞു തീര്‍കാനുണ്ട്‌. ഉള്ളത് പറയാമല്ലോ രാജ്യസ്നേഹം മൂത്ത് സിവില്‍ സര്‍വീസ് എടുക്കാമെന്ന് കരുതി പോയതാണ് ....പക്ഷെ ആദ്യ ശ്രമം പരാജയമായിരുന്നു ....ഇതില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട്‌ കുറച്ചു കൂടി നന്നായി ശ്രമിക്കാമെന്ന് വിചാരിക്കുന്നു . നിങ്ങളുടെ ഒക്കെ അനുഗ്രഹം ഉണ്ടാവണം

എനിക്കെന്‍റെ വീര്‍പ്പു മുട്ടലില്‍ നിന്നു മാറണം മനസിലുള്ളത് പറയണം ....ഞാന്‍ വരുന്നു